വഴിയിൽ വെച്ച് കണ്ടു മുട്ടിയാൽ ഒരു ചിരിയിൽ കുശലം ഒതുക്കുമെന്നും പറഞ്ഞിരുന്നതാണ്.
വേഴാമ്പൽ ഉത്സവം* കണ്ട് വരുമ്പോൾ ഒരു പൊൻ തൂവൽ തലയിൽ ചൂടിക്കാം എന്നും പറഞ്ഞിരുന്നു.
വാക്കല്ലേ,വേഴാമ്പൽ ഉത്സവം* കണ്ട് വരുമ്പോൾ ഒരു പൊൻ തൂവൽ തലയിൽ ചൂടിക്കാം എന്നും പറഞ്ഞിരുന്നു.
വൈഷ്ണോദേവിയിൽ നിന്ന് കയ്യിൽ കരുതിയ മഞ്ഞ് പോലെ
അത് ഒലിച്ചിറങ്ങി.
കണ്ണിൽ നിന്ന് കടലിലേക്ക്
മഹാപ്രളയം പോലെ
മഴ...
മരപ്പെയ്ത്തും തീർന്നപ്പോൾ
ഇനി പുറകെ വരല്ലേയെന്നു കെഞ്ചി
താർ മരുഭൂമിയിലെ മണൽ തരികളെത്തി.
വിരാർ ലോക്കലിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടി.
ഊടുവഴി കടന്ന് എത്തിപെട്ടത്
മധുര മീനാക്ഷിയുടെ ഇടനാഴിക്കരികിൽ...
'ഇനിയും മുന്നോട്ട് നടക്കൂ' എന്ന് മദിപ്പിചു കൊണ്ട്
മുന്നിൽ ധനുഷ്കോടിയിലെ മുനമ്പ്.
മുന്നിൽ ധനുഷ്കോടിയിലെ മുനമ്പ്.
കണ്ണടച്ച് നടന്ന് നീങ്ങിയപ്പോൾ മുന്നിൽ കണ്ടത്
രായിരനെല്ലൂർ മല.
ഓർമ്മക്കും മറവിക്കുമിടയിലെ ഏതോ ഉന്മാദത്തിരയിൽ
തെക്കേ മുനമ്പിലിരുന്നു തിരകൾ എണ്ണുമ്പോൾ ആണ്
ഓർത്തെടുത്തിട്ടും മറന്നു പോയ സ്ഥലത്ത്
ആ ഭൂപടം
ആ ഭൂപടം
PS: * Namdapha National Park
* Hornbill festival